Friday 14 December 2012

ആത്മഹത്യാമുനമ്പില്‍ നിന്നും

ആത്മഹത്യാമുനമ്പില്‍ നിന്നും
=================================================
ഓ..സഖേ നീയിന്നലെ വിളിച്ചിരുന്നല്ലോ
വാക്കിന്റെ പുഷ്പവൃഷ്ടി നടത്തിയെന്നെ കുളിര്‍പ്പിച്ചുവല്ലോ!
ഇന്നലെ ഞാനപ്പോള്‍ വന്പര്‍വ്വതശിഖരത്തിലായിരുന്നു
അസ്തമയസൂര്യന്റെ ചന്തം നോക്കി നില്‍ക്കയായിരുന്നില്ല

താഴെ പാറക്കൂട്ടങ്ങളില്‍ അരുണരശ്മികള്‍ കണ്ടു
അതിലെന്‍ ശരീരത്തിന്റെ ചിതറിയ ഭാഗങ്ങള്‍
ചുമപ്പ് കൂടുതല്‍ പടര്‍പ്പുവതോര്‍ത്തു ചിരിച്ചു
നീര്‍ച്ചാലിലെന്റെ മാംസകഷ്ണങ്ങള്‍ മത്സ്യങ്ങള്‍
കൊത്തിതിന്നുവതോര്‍ത്ത് പിന്നെയും ചിരിച്ചു
മത്സ്യമെത്ര ഭക്ഷിച്ചിരിക്കുന്നു രുചിയോടെയെത്രനാള്‍
നാളെയെന്നെയവ രുചിയോടെ തിന്നുവതോര്‍ത്തു
എന്നെത്തന്നെ പരിഹസിച്ചു ,ഹതാശമാം മനസ്സിലും
ചിരി പടര്‍ത്തും ..നിയതി നീയത്രേ സ്നേഹോഷ്മളന്‍!..

ഈ ഹൃദയമെന്താണ് വെറുതെ മിടിപ്പതു?
വെറുതെ യന്ത്രങ്ങള്‍ പ്രവര്തിപ്പിക്കത് നഷ്ടമല്ലേ?
ആര്‍ക്കു വേണ്ടിയാണീ ശരീരയന്ത്രമോടെണ്ടത്?
എന്നെ നോക്കിച്ചിരിയ്ക്കും ലോകത്തിനു വേണ്ടിയോ?
എന്നെ വെറുക്കുന്നയെനിക്ക് മാത്രം വേണ്ടിയോ?
എന്നെ വെറുക്കും ബന്ധുജനങ്ങള്‍ക്ക്‌ വേണ്ടിയോ?

ഒടുക്കമോടുക്കുവാന്‍ ചാടുവാനൊരുങ്ങി
നില്‍ക്കെയായിരുന്നു,നിന്റെ വിദൂരസ്പര്‍ശനം!
നീ വാക്കുകളാല്‍ എന്നെ തൊട്ടുതലോടി ..ഓ..
സുഹൃത്തേ, നിനക്ക് വേണമായിരുന്നല്ലെയീ യന്ത്രം?!
നിനക്ക് സംവദിക്കുവാന്‍,നിന്റെ കുരുന്നുകള്‍ക്ക്
സ്നേഹിക്കുവാനൊരു മാമന്‍ വേണമായിരുന്നെന്നോ?
സുഹൃത്തേ , നിനക്കിതു വേണമെന്നായിരുന്നോ ..
ഓ ..നിനക്കീ യന്ത്രം വേണമെന്ന് എനിക്കറിയില്ലായിരുന്നു!

ഒരു വേള അറിഞ്ഞില്ലായിരുന്നെങ്കില്‍
വെറുതെ തല്ലി തകര്‍ത്തേനെ
എങ്കിലും തകര്‍ന്ന തലയോട്ടിയില്‍
നിന്നുതിര്‍ന്നു വീണ ചുവന്ന പൂക്കള്‍ക്ക്
എന്തൊരു ചന്തമായിരുന്നെനെയെന്നു
വെറുതെ വീണ്ടും ഞാനോര്‍ത്തു പോവുന്നു
എന്മേല്‍ പൂക്കളം തീര്‍ക്കാന്‍ കൊതിച്ച കറുത്ത
ഉറുമ്പിന്‍കൂട്ടത്തിന്റെ ,എന്റെ മാംസത്തില്‍ കൊതി
പൂണ്ടു നിന്ന കറുത്ത കഴുകന്റെ നിരാശയില്‍
ഞാന്‍ ദുഖിതനാണ് .അല്ലെങ്കിലും ഞാന്‍ ദുഖിതനാണല്ലോ!
==================================================

0 comments:

Post a Comment